30.11.12

എഴുത്ത്

കൈ കാലുകളില്‍
അജ്ഞതയുടെ
വിലങ്ങിടപ്പെട്ട ഞാന്‍
കേള്‍വിയുടെ
ചാരുകസേരയിലിരുന്ന്
കാഴ്ചയുടെ
അനന്തതയെ ആവാഹിച്ച്
നോവിന്റെ മഷിയില്‍ മുക്കി
കിനാവിന്റെ തൂലികയാലൊരു
കഥയെഴുതുകയാണ്,
മനത്താളുകളിലൂടെ...!

29.11.12

ജയന്‍ ഏവൂര്‍


എന്നീ ബ്ലോഗുകളുമായി ബൂലോകത്ത് തിളങ്ങുന്ന 

ഇ - ലോകം Epi: 5 (29.11.2012)


രാമഴ

ഒതുക്കിവെച്ച കാര്‍കൂന്തല്‍
അഴിഞ്ഞുലഞ്ഞ് രൗദ്രയായ
കാര്‍മുകില്‍ - അവള്‍
വീശിയെറിഞ്ഞ ഉറുമി
തീപ്പൊരികളായ് ചിതറി...
വാനനടയില്‍ കതിന  പൊട്ടി..
ശബ്ദഘോഷങ്ങള്‍ക്കിടയില്‍
മഴയുടെ കരംകവര്‍ന്ന്
പൗര്‍ണമി ഒളിച്ചോടി...

25.11.12

ബെര്‍ളി


നവലോകത്തെ പൊട്ടത്തരങ്ങള്‍ക്കെതിരെ
ബൂലോകത്തെ ബെര്‍ളിത്തരങ്ങള്‍ ....!

ബ്ലോഗര്‍ ബെര്‍ളി തോമസ്
 

22.11.12

വള്ളിക്കുന്ന്.കോം


തനിക്കു പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും 
അശേഷം മടിയില്ലാതെ പറഞ്ഞ് ബൂലോകത്ത് 
കാലുറപ്പിച്ച പ്രശസ്തനായ 
വള്ളിക്കുന്ന്.കോമിന്റെ മുതലാളി

ഇ - ലോകം 4 (22.11.2012)


20.11.12

നിരക്ഷരന്‍



 നിരക്ഷരന്‍ , ചില യാത്രകള്‍ 
എന്നീ ബ്ലോഗുകളുടെ ഉടമ  
ബൂലോകത്ത് പ്രസിദ്ധനായ
ശ്രീ. മനോജ് രവീന്ദ്രന്‍  

എന്ന നിരക്ഷരന്‍

18.11.12

ചിന്താവിഷയം


kevin-carter ടെ പ്രശസ്തവും വളരെയധികം ചര്‍ച്ചാ വിധേയമാവുകയും വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്ത ചെയ്ത ചിത്രം ആരും മറന്നു കാണില്ല. വിശന്നു വലഞ്ഞു ഒരിറ്റു ദാഹജാലം പോലെ കിട്ടാതെ മരണത്തോട് മല്ലടിച്ച് പച്ചമണ്ണില്‍ ഇഴഞ്ഞു നീങ്ങുന്ന ഇളം ബാല്യത്തെ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കഴുകന്‍ .....!


ഫോട്ടോ പ്രസിദ്ധീകൃതമായത്തോടെ വിവാദങ്ങളും കത്തിപ്പടര്‍ന്നു. ഒരു ഫോട്ടോഗ്രാഫറുടെ മനുഷ്യപ്പറ്റില്ലായ്മ
യുടെയും നിര്‍ദ്ദയ സമീപനത്തിന്റെയും കഥകള്‍ നിറം പുരട്ടിയും പൊടിപ്പും തൊങ്ങലും വെച്ചും ജനങ്ങള്‍ അങ്ങാടിപ്പാട്ടാക്കി. ആ വിവാദത്തിനു തിരശീല വീണത്‌ അദ്ദേഹത്തിന്‍റെ ആത്മഹത്യയ്ക്കു ശേഷമാനെന്നാണ് കേള്‍വി. ഒടുവില്‍ ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡും ടി ചിത്രം തന്നെ വാങ്ങിക്കൂട്ടിയെന്നു പറയുമ്പോള്‍ അതൊരു വിധി വൈപരീത്യമെന്നല്ലാതെ എങ്ങനെ വ്യാഖ്യാനിക്കാന്‍ ...!
വാര്‍ത്തകള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍, അത് ഏതു ലേബലില്‍ പ്രവര്‍ത്തിക്കുന്ന പ്രോഫഷണലിസ്റ്റുകളായാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതത്രെ. എതിര്‍ രാഷ്ട്രീയക്കാരന്റെ ചോരക്കു വേണ്ടി കത്തി മൂര്‍ച്ചകൂട്ടുന്ന വര്‍ത്തമാനകാല മലയാളിയുടെ ഇച്ഛകള്‍ ക്രൂരതയുടെ ആലയില്‍ കെട്ടിത്തൂക്കിയിരിക്കുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ മുഖമൂടികള്‍ ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയില്ല. മനുഷ്യനെ ഇന്ന് നയിക്കുന്നത് കേവലം സ്വാര്‍ത്ഥമായ കുറേ ആഗ്രഹങ്ങളാണ്. അവ പച്ച പിടിപ്പിക്കാന്‍ തന്നാലാവുന്നത് ചെയ്തു തീര്‍ത്ത്‌ തന്റെ "സ്വന്തം" ദിനങ്ങളെ അവന്‍ വര്‍ണ്ണാഭമാക്കുന്നു...!
ന്യൂസ്‌ ഡെസ്കില്‍ അന്യന്റെ മാനം പിച്ചിച്ചീന്തുന്ന ചില മാധ്യമ തമ്പുരാക്കന്മാര്‍ അറിയുന്നില്ല, അത് തന്റെ സഹോദരന്റെ ദയനീയമായ വിലാപത്തിന്റെ ബാക്കിപത്രമാണെന്ന്.
"ചൂടുള്ള" എക്സ്ക്ലൂസീവുകള്‍ക്കു വേണ്ടി നമ്മുടെ വാര്‍ത്താ ലേഖകന്മാര്‍ അങ്ങനെ പായുകയല്ലേ..... എന്നാലല്ലേ തങ്ങളുടെ ചാനലിന്റെ വാട്ടര്‍ മാര്‍ക്ക്‌ ഇട്ടു അതാഘോഷിക്കാന്‍ സാധിക്കൂ..... ! വാഹനാപകടത്തില്‍ പെട്ട് രക്തത്തില്‍ കുളിച്ചു മരണത്തോട് മല്ലടിക്കുന്ന യുവാവിനെ ധ്രുതഗതിയില്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നതിന് പകരം ആ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന യുവസമൂഹത്തിന്റെ കാരുണ്യ രഹിത പെരുമാറ്റങ്ങളില്‍ നിന്ന് വേണം തിരുത്ത് ആരംഭിക്കാന്‍ . സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് യുവതലമുറ ഇപ്രകാരം ചെയ്യുന്നതെങ്കില്‍ മറുഭാഗത്ത് മാധ്യമ മുതലാളിമാരുടെ കീശ വീര്‍പ്പിക്കുക വഴി കാശു കൈക്കലാക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അമിതമായ ഉത്സാഹം...! രണ്ടായാലും ഇരകളുടെ വിലാപം  കാണാതെ പോകുന്നവരുടെ  ആക്രോശങ്ങള്‍ തന്നെ ....! എന്താ നാം നന്നാവാത്തെ...?

17.11.12

ഇ-ലോകം- Epi: 3 (15.11.2012)


10.11.12

അമ്മ

സര്‍വ്വ വിജ്ഞാനപീഠമേറിയ ശ്രീ ശങ്കരനോട് മരണാസന്നയായിക്കിടക്കുന്ന അമ്മ ആര്യാംബ ചോദിച്ചുവത്രേ: മകനേ..., നിന്നെ ഞാന്‍ നൊന്തു പ്രസവിച്ചു. പോറ്റിവളര്‍ത്തിയീ നിലയിലെത്തിച്ചു. എന്താണെനിക്കു നീ പകരം നല്‍കുക....?
വിജ്ഞാനത്തിന്റെ ഏഴാകാശവും ജയിച്ചടക്കിയ ശങ്കരന്‍ മറുപടിയായി മൊഴിഞ്ഞത് ഒരു ശ്ലോകമായിരുന്നു.
'നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ, '
അമ്മേ... എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ അമ്മയ്ക്കു ഭക്ഷണത്തോട് രുചിയില്ലായ്മ തോന്നിയിരുന്നോ അമ്മേ.... തത്ഫലമായി ഭക്ഷണം വേണ്ടത്ര കഴിക്കാത്തതു കൊണ്ടു അമ്മ മെലിഞ്ഞു പോയിരുന്നോ .. എന്റെ മലമൂത്രത്തെ അമ്മ കൊല്ലക്കണക്കിനു കാലം ശയ്യയാക്കിയിരുന്നോ....
അമ്മയുടെ ചോദ്യഭാവം കലര്‍ന്ന നോട്ടം ആ മകന്റെ മുഖത്തേക്കു തന്നെ നോക്കിയപ്പോള്‍ വീണ്ടും വരികള്‍ പിറന്നു, അമ്മയോടു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുടെ വരികള്‍....
                                    'നമസ്‌തേ നമസ്‌തേ ജഗന്നാഥ വിഷ്‌ണോ
                                     നമസ്‌തേ നമസ്‌തേ ഗദാചക്ര പാണേ....
                                     നമസ്‌തേ നമസ്‌തേ പ്രപന്നാര്‍ത്തി ഹാരിന്‍
                                     സമസ്താപരാധം ക്ഷമസ്വാഖിലേശം
                                     മുഖേ മന്ദഹാസം നഖേ ചന്ദ്രഭാസം
                                     കരേചാരു ചക്രം സുരേശാഭി ചക്രം
                                     ഭുജംഗേ ശയാനം ഭജേ പത്മനാഭം
                                     ഹരേരന്യ ദൈവം നമന്യേ നമന്യേ.....
എന്നു മകന്‍ ചൊല്ലുമ്പോള്‍ ആ പുണ്യം ചെയ്ത അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു... ആ നന്ദി വാക്കുകള്‍ കേട്ടാണ് ആര്യാംബയുടെ കണ്ണുകളടയുന്നത്; എന്നെന്നേക്കുമായി...! അമ്മയെ അടുത്തറിയുക ....!അമ്മയോടുള്ള കടപ്പാടുകള്‍ തീരുന്നില്ല...!

9.11.12

ഹോട്ട് ചില്ലി സ്‌മൈല്‍സ്

                                                 കീറിപ്പറിഞ്ഞ സ്വപ്‌നങ്ങളുള്ള
                                                 പാവം നിരാശാ മാലാഖയെ
                                                 സ്‌നേഹമെന്ന സ്‌നേഹിതന്‍
                                                 പുഞ്ചിരിച്ച് വശീകരിച്ചു
                                                 ആശയുടെ കിനാവുകള്‍
                                                 മോഹമേകി ആശ്ലേഷിച്ചു
                                                 പ്രണയമെന്ന കാമുകന്‍
                                                 കണ്ണുകളോടു കിന്നരിച്ചു
                                                 അങ്ങനെയങ്ങനെ നിരാശ,
                                                 വര്‍ണമുള്ള ആശകളാല്‍
                                                 നിറമുള്ള സ്വപ്‌നങ്ങള്‍
                                                 നെയ്തുകൂട്ടി, ഒരുനാള്‍...
                                                 സ്‌നേഹവും ആശയും
                                                 പ്രണയവും സ്വപ്‌നവും
                                                 കാമത്തിന്റെ കറുത്ത
                                                 കുപ്പായമണിഞ്ഞുകൊണ്ട്
                                                 നിരാശയെ വഞ്ചിച്ചു ..!
                                                 നഖക്ഷതങ്ങളേറ്റ പൂമേനി
                                                 പനിച്ചുപേടിച്ചുവിറച്ചു
                                                 സ്വപ്നാലംകൃത ഹൃദയം
                                                 വീണ്ടും ക്ഷയിച്ചു തകര്‍ന്നു
                                                 കണ്ണുപുറത്തേക്കു തള്ളി
                                                 അരുതെന്നു യാചിച്ചു
                                                 ശ്വാസംനിലച്ചു; ജീവും...!
                                                 രമിച്ചു രസിച്ചാസ്വദിച്ച
                                                 ഘാതകര്‍ക്കപ്പോഴും
                                                 ചുണ്ടിലെരിയുന്നു
                                                 എരിവുള്ള, ചൂടുള്ള
                                                 ഗൂഢസ്മിതം..!

8.11.12

ഇ-ലോകം- Epi: 2 (08.11.2012)


1.11.12

ഇ-ലോകം- Epi-1(01.11.2012)