28.2.14

'ഗുരുദേവകൃതി'കളിൽ നിന്ന്...

"യസ്തു സർവാണി ഭൂതാനി
ആത്മന്യേ വാനുപശ്യതി
സർവ ഭൂതേഷു ചാത്മാനാം
തതോ ന വിജുഗുപ്സതേ..."

എല്ലാ പ്രപഞ്ച ഘടകങ്ങളേയും ആത്മാവിൽ തന്നെ തുടർന്നുകണ്ടുകൊണ്ടിരിക്കുന്ന, 
എല്ലാ പ്രപഞ്ചഘടകങ്ങളിലും ആത്മാവിനെ തുടർന്നുകണ്ടുകൊണ്ടിരിക്കുന്ന സത്യദർശി
ആ ദർശനത്തിന്റെ ഫലമായി ഒന്നിനേയും വെറുക്കാനിട വരുന്നില്ല.

- 'ഗുരുദേവകൃതി'കളിൽ നിന്ന്...
(ഗുരുദേവനെ തുടരുന്നവർ ഗുരുവിനെ പഠിക്കാൻ സമയം കണ്ടെത്തുന്നത്‌ നല്ലതായിരിക്കും.)
<<<<<<<<<<<<<<<<Facebook >>>>>>>>>>>>>>>>>>>>>>

സ്മൈലി

മുഖത്തെ വിഷമം ആരെയും
അറിയിക്കാതെ എപ്പോഴും
ചിരിക്കാനറിയാം,
സ്മൈലിയ്‌ക്ക് ! '  '‌
<<<<Facebook>>>>>>

27.2.14

അതിര്‌

അരിശത്തിലും പിരിശത്തിലും 
അതിരു വേണം..!
മിത്രം ഒരുനാള്‍ ശത്രുവാകാനും
ശത്രു മിത്രമാകാനും സാധ്യതയേറെ...!
<<<<<<<<Facebook >>>>>>>>>

26.2.14

ഉപദേശം

മറ്റുള്ളവര്‍ക്ക് ബക്കറ്റ് കണക്കിനു
ഉപദേശം നല്‍കുന്നവര്‍
ഒരു സ്പൂണ്‍ കണക്കിനെങ്കിലും
സ്വന്തം ജീവിതത്തില്‍
പകര്‍ത്തിയിരുന്നെങ്കില്‍ ....!!!
 — feeling എന്നോടും കൂടിയാണ്...

<<<<<<<<<<<<<FACEBOOK>>>>>>>>>>>>>>>

ചൈനീസ് പഴമൊഴി

'ആയിരം പണ്ഡിതന്മാരോട് ജയിക്കാനാവും.
പക്ഷേ, അര വിഡ്ഢിയോട് ജയിക്കാനാവില്ല'
എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. 

<<<<<<<<<<<<< FACEBOOK >>>>>>>>>>>>

18.2.14

'കുണ്ഠിതം'

ക്ലബ്ബിന്റെ പ്രസംഗപരിശീലന ക്ലാസ്സില്‍ അറിയുന്നിടത്തോളം 'അടുക്കള സാഹിത്യം' കാച്ചുക ഒരു പതിവായിരുന്നു. അന്ന് അതിഥിയായ വന്നത് കര്‍ഷകനായ ജോസേട്ടന്‍. തലേന്നു പെയ്ത മഴയില്‍ കൃഷി നശിച്ചതിലുള്ള സങ്കടം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കണ്ടതുകൊണ്ടാണ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ഞാനതു പറഞ്ഞത്. 
അതിനദ്ദേഹം ഇങ്ങനെ ചൂടാകുമെന്നും കുടകൊണ്ട് മുതുകിനു കുത്തുമെന്നും
സ്വപ്‌നേപി നിനച്ചില്ല...! 
പറഞ്ഞത് ഇതായിരുന്നു:
"ആദരണീയനായ നമ്മുടെ അതിഥി ജോസേട്ടന്‍ വലിയ വിഷമത്തിലായിട്ടും തന്റെ 'കുണ്ഠിതം' പ്രകടമാക്കാതെയാണ് അദ്ദേഹം ഇവിടെയിരിക്കുന്നത്." 

<<<<<<<<<<<<<<FACEBOOK >>>>>>>>>>>>>>>>>>

17.2.14

പ്രസംഗങ്ങൾ

സൗമ്യമായ പ്രസംഗങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളാണ് ഏറ്റുവാങ്ങുക,
തീവ്രവും വികാരപരവുമായ പ്രസംഗങ്ങൾ പതിയേണ്ടിടത്തു പതിയുകയില്ല,
അതിനു കുറഞ്ഞ ആയുസ്സു മാത്രമേയുള്ളൂ!

<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>

12.2.14

കരിങ്ങനാട്ടേക്കുള്ള യാത്രയില്‍

പെരിന്തൽമണ്ണയിൽ നിന്നു പട്ടാമ്പി ബസ്സിൽ കയറി. കരിങ്ങനാട്ട്‌ പോവുകയാണ്. അടുത്തു വന്നൊരാൾ ഇരുന്നു. അങ്ങോട്ടൊന്നും ചോദിച്ചില്ല. ഇങ്ങോട്ടു കയറി പരിചയപ്പെട്ടു. ഒരു ചാനലിൽ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാവം മാറി. സാമാന്യം നല്ല ഉച്ചത്തിൽ മാദ്ധ്യമങ്ങളെ മുഴുവൻ നല്ല തെറിയായിരുന്നു. ആളുകളൊക്കെ എന്നെ നോക്കുന്നു.  ഞാൻ അങ്ങോട്ടൊന്നും പ്രതികരിക്കുന്നില്ല. എന്നിട്ടും കാക്ക നിർത്തുന്ന മട്ടില്ല. ടീപിയും രമയും ആര്യാടനും തരൂരും എന്തിനേറെ ജോർജ്ജ്‌ ബുഷും സദ്ദാംഹുസൈനുമടക്കം സംസാരത്തിലുണ്ട്‌. പറയുന്നതൊക്കെ കാര്യമാണുതാനും. ഞാൻ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പർ എന്റെ ചെവിയിൽ വന്നു പുച്ഛഭാവത്തിൽ ചിറി കോട്ടിപ്പറഞ്ഞു:
'പാടത്തു കിളക്കാൻ പൊയ്ക്കൂടെ ചെക്കാ...'ന്ന്!
ഹെന്റമ്മോ! നിർത്തീന്നു തോന്നുന്നു ! 

<<<<<<<<<<<<<<<<<<<<Facebook>>>>>>>>>>>>>>>>>>>>>>>>