18.2.14

'കുണ്ഠിതം'

ക്ലബ്ബിന്റെ പ്രസംഗപരിശീലന ക്ലാസ്സില്‍ അറിയുന്നിടത്തോളം 'അടുക്കള സാഹിത്യം' കാച്ചുക ഒരു പതിവായിരുന്നു. അന്ന് അതിഥിയായ വന്നത് കര്‍ഷകനായ ജോസേട്ടന്‍. തലേന്നു പെയ്ത മഴയില്‍ കൃഷി നശിച്ചതിലുള്ള സങ്കടം അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞു കണ്ടതുകൊണ്ടാണ് പ്രസംഗത്തിന്റെ ആമുഖത്തില്‍ ഞാനതു പറഞ്ഞത്. 
അതിനദ്ദേഹം ഇങ്ങനെ ചൂടാകുമെന്നും കുടകൊണ്ട് മുതുകിനു കുത്തുമെന്നും
സ്വപ്‌നേപി നിനച്ചില്ല...! 
പറഞ്ഞത് ഇതായിരുന്നു:
"ആദരണീയനായ നമ്മുടെ അതിഥി ജോസേട്ടന്‍ വലിയ വിഷമത്തിലായിട്ടും തന്റെ 'കുണ്ഠിതം' പ്രകടമാക്കാതെയാണ് അദ്ദേഹം ഇവിടെയിരിക്കുന്നത്." 

<<<<<<<<<<<<<<FACEBOOK >>>>>>>>>>>>>>>>>>

No comments:

Post a Comment