1.5.14

നാരികള്‍ നാരികള്‍ ....

നള ദമയന്തീ ചരിതത്തില്‍ ഇങ്ങനെയൊരു കഥയുണ്ട്:
ചൂതുകളിയില്‍ പരാജയപ്പെട്ട നളന്‍ ദമയന്തിയുടെ കൂടെ വനത്തിലെത്തി. അല്ലലും അലട്ടലും സദാ വേട്ടയാടപ്പെടുന്ന നളന്‍, ദമയന്തിയെങ്കിലും പിതൃരാജ്യങ്ങളിലേക്കോടി രക്ഷപ്പെടട്ടെ എന്നുകരുതി ദമയന്തിയെ വനാന്തരത്തിലുപേക്ഷിച്ചു.

നടന്നു തളര്‍ന്ന് ക്ഷീണിച്ചവശയായികാട്ടിലുറങ്ങിപ്പോയ ദമയന്തിയുടെ ശരീരത്തില്‍ ഒരു പെരുമ്പാമ്പ് ചുറ്റി. ഭയന്നു നിലവിളിക്കുന്നതുകേട്ട ഒരു കാട്ടാളന്‍ ഓടി വന്ന് പെരുമ്പാമ്പിനെ കൊന്നു. തീര്‍ന്നില്ല! പെരുമ്പാമ്പിനേക്കാള്‍ വലിയ വിപത്തായിരുന്നു പിന്നെ ദമയന്തിയെ നോട്ടമിട്ടത്. ആ സൗന്ദര്യത്തിലാകൃഷ്ടനായ കാട്ടാളന്‍ മറ്റൊരു സര്‍പ്പമായി മാറി. തന്നെ നശിപ്പിക്കാനെത്തിയ കാട്ടാളനെ അവള്‍ ക്രൂദ്ധയായി തുറിച്ചുനോക്കി. കത്തിയെരിയുന്ന കോപാഗ്നിയുടെ ജ്വാലയേറ്റ് കാട്ടാളന്‍ ഭസ്മമായിത്തീര്‍ന്നെന്നാണ് കഥ!

പെരുമ്പാമ്പില്‍ നിന്ന് രക്ഷനേടാന്‍ കാട്ടാളന്റെ സഹായം തേടേണ്ടിവന്ന ദമയന്തിക്ക് അതിനേക്കാള്‍ ശക്തനും വില്ലനുമായ കാട്ടാളനെ വധിക്കാന്‍ ഒരു നോട്ടം മാത്രമാണ് വേണ്ടിവന്നത്. കാരണമെന്താണ്..? അവിടെയാണ് അബലയുടെ ബലം അടയാളപ്പെടുന്നത്. സ്ത്രീക്ക് ശരീരം കൊണ്ടേ അബലത്വമുള്ളൂ. മാനസികമായി ശക്തിസ്വരൂപിണിയാണവള്‍. സര്‍പ്പം ചുറ്റിയപ്പോള്‍ മരണഭയമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. കാട്ടാളപ്പിടിയില്‍ മാനഹാനിയായിരുന്നു അവളുടെ പ്രശ്‌നം. പതിവ്രതയ്ക്ക് മാനഹാനി മരണത്തേക്കാള്‍ ഭയാനകമെന്നു ചുരുക്കം. ഇതൊരു സ്ത്രീ യുടെ 'കഥ..!' എന്നാല്‍, നാണവും മാനവും പേരിനുപോലുമില്ലാതെ, പറയിപ്പിക്കാനും ചില 'നാരി'കള്‍ നമ്മുടെ ചുറ്റും വിഹരിക്കുന്നുണ്ട്. അവരെക്കുറിച്ചായിരിക്കും ചിലപ്പോള്‍ ചങ്ങമ്പുഴ ഇങ്ങനെ പാടിയത് :
'അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍!
നാരികള്‍, നാരികള്‍! വിശ്വവിപത്തിന്റെ
നാരായവേരുകള്‍, നാരകീയാഗ്‌നികള്‍ !'

 ((((((((((((((((((((((((((((((((( facebook )))))))))))))))))))))))))))))

No comments:

Post a Comment