16.7.14

ഭാര്യയെ 'സാറേ'ന്ന് വിളിക്കാമോ ?


നാട്ടിക വി. മൂസ മുസ്‌ലിയാര്‍ ജീവിച്ചിരുന്ന കാലം!
മത-രാഷ്ട്രീയ സാമൂഹ്യ വേദികളില്‍ നര്‍മവും മര്‍മവും അനായാസം
കൈകാര്യം ചെയ്തിരുന്ന മൂസ മുസ്‌ലിയാര്‍ക്ക് അന്ന് മണ്ണാര്‍ക്കാട്
കോട്ടോപ്പാടത്തായിരുന്നു പ്രഭാഷണം. പ്രസംഗം കഴിഞ്ഞ ശേഷം
അന്നത്തെ എം.എല്‍.എ യായിരുന്ന കല്ലടി മുഹമ്മദ് സാഹിബിന്റെ
വീട്ടിലായിരുന്നു ഭക്ഷണം.

കല്ലടിമുഹമ്മദുമായി  നേരത്തെ തന്നെ നല്ല ബന്ധമായിരുന്നതിനാല്‍
എം.എല്‍.എയുടെ വീട്ടുവിശേഷങ്ങളൊക്കെ നാട്ടികയ്ക്കറിയാം.
അതിഥിയും പൊതുയോഗത്തിനെത്തിയ പ്രമുഖരും
ആതിഥേയന്റെ സുഹൃത്തുക്കളുമൊക്കെ ഭക്ഷണഹാളില്‍
ഒരുമിച്ചിരുന്ന്  ഭക്ഷണം കഴിക്കുമ്പോള്‍ നാട്ടിക, 
കല്ലടി മുഹമ്മദ് സാഹിബിനോട് ഗൗരവപൂര്‍വം പറഞ്ഞു:

"വാപ്പൂട്ടിക്കാ, (ഇഷ്ടമുള്ളവര്‍ കല്ലടി മുഹമ്മദ് സാഹിബിനെ
അങ്ങനെയും വിളിക്കാറുണ്ട്.) ഇങ്ങളൊര് എം.എല്‍.എയാണ്.
അതും പാലക്കാട് ജില്ലയിലെ വലിയൊരു മണ്ഡലമായ മണ്ണാര്‍ക്കാടിനെ
പ്രതിനിധീകരിക്കുന്ന എം.എല്‍.എ!"
എല്ലാവരും നാട്ടികയെ നോക്കി. എന്താണിദ്ദേഹം ഇത്ര ഗൗരവമായി
പറയാന്‍ പോകുന്നതെന്ന്..!

നാട്ടിക തുടര്‍ന്നു:
"അട്ടപ്പാടിയിലെ ആദിവാസ്യേള് മുതല്‍ അസംബ്ലീലെ വല്യേ ഉദ്യോഗസ്ഥര്
വരെ ഇങ്ങളെ സാറേ ന്നാണ് വിളിയ്ക്ക്ണത്. അത് ഇങ്ങളെ നെലീം
വെലീംമുന്ത്യേതായതോണ്ടാ...!"

ആളുകള്‍ക്ക് ഇപ്പോഴും ഒന്നും പിടികിട്ടിയില്ല. എല്ലാവരും നാട്ടികയെത്തന്നെ
നോക്കുകയാണ്. നാട്ടിക ഒരു പത്തിരിക്കഷ്ണം വായിലേക്കു വെച്ചു. കുറച്ചുനേരം
മൗനമായി ഇരുന്നു.

'നിങ്ങള് കാര്യം ഇതുവരേം പറഞ്ഞില്ല?'
വാപ്പുട്ടിക്ക ചോദ്യഭാവത്തില്‍ നാട്ടികയെ നോക്കി.

നാട്ടിക പറഞ്ഞു:
"ഇത്രേം നെലേം വെലേം പത്രാസും ഉള്ള ഇങ്ങള്,
ഇങ്ങളെ ഭാര്യയെ 'സാറേ'ന്ന് വിളിക്കാന്‍ പറ്റ്വോ...? :/
അതൊരു ഉചിതമായ പരിപാടിയല്ലല്ലോ..! ആണോ..?"

നാട്ടികയും വാപ്പുട്ടിക്കയും വാപ്പുട്ടിക്കയെ അടുത്തറിയുന്നവരൊക്കെ
അമിട്ടിനു തീകൊടുത്തപോലെ പൊട്ടിച്ചിരിച്ചു. :D

വായനക്കാരെപ്പോലെ അദ്ദേഹത്തെ അറിയാത്ത ചിലര്‍ അപ്പോഴും
അന്തംവിടലില്‍ നിന്ന് മുക്തരായില്ല. അവര്‍ വാപ്പുട്ടിക്കയെ നോക്കി
'ശ്ശോ. വാപ്പുട്ടിക്കയ്ക്ക് ഭാര്യേ പേട്യാ, മോശം മോശം'  എന്നൊക്കെ ചിന്തിച്ചു. :)

കൂട്ടത്തില്‍ ആരോ ആ രഹസ്യം ഉറക്കെ പറഞ്ഞു:
പിന്നെ അതോടെ ബാക്കിയുള്ളവരുംകൂടി ആ ചിരിയില്‍ പങ്കുചേര്‍ന്നു
"വാപ്പുട്ടിക്കയുടെ ഭാര്യയുടെ പേര് സാറ എന്നാണ്."
((((((((((((((((((((((((((( facebook )))))))))))))))))))))))))))))

3 comments: