13.9.14

വില്ലന്‍ പാട്ട്‌

അങ്ങേയറ്റത്തെ 'കുഞ്ഞിരായിന്‍ കുടുക്ക്' കുടുങ്ങിയപ്പോഴാണ് കിട്ടാനുള്ള രൂപയ്ക്കു വേണ്ടി കൂട്ടുകാരനെ വിളിച്ചത്. അപ്പോഴതാ 'നിങ്ങള്‍ വിളിച്ച സബ്‌സ്‌ക്രൈബര്‍ പരിധിയ്ക്കു പുറത്താണെ'ന്ന കിളിമൊഴി!

അവന്‍ എപ്പോള്‍ പരിധിക്കകത്താകുമെന്നതിനു ലാ തുമ്പ വ ലാ വാല!
എന്നാപിന്നെ ഗള്‍ഫുകാരനായ അയല്‍വാസി ഇക്കയോടു വായ്പ ചോദിച്ച് വിളിക്കാമെന്നുറച്ചു നമ്പര്‍ കുത്തി. മറുപടിയുടനെക്കിട്ടി. 'പുള്ളിക്കാരന്റെ കുന്ത്രാണ്ടം ഓഫായെ'ന്ന്! ഈ ബി.എസ്.എന്‍.എല്ലിനൊക്കെ എന്താ ഒരു ശുഷ്‌കാന്തി!

ഒന്നീപ്പിഴച്ചാല്‍ മൂന്നാണെന്നാണല്ലോ. ഓഫീസിലെ കൂട്ടുകാരന്റെ നമ്പറിലേക്കാണ് അടുത്ത ഉന്നം. ശുഭപ്രതീക്ഷയോടെ മൊബൈല്‍ കാതോടു ചേര്‍ത്തു.
ന്റുമ്മോ! വേണ്ടിയിരുന്നില്ലെന്നു തോന്നി. കാരണമെന്തെന്നോ! ടിയാന്റെ കോളര്‍ ടോണ്‍ തന്നെ:
'നയാ പൈസയില്ലാ കയ്യില്‍ നയാ പൈസയില്ലാ …!'

താടിക്കു കയ്യും കൊടുത്തങ്ങനെ ഇരുന്നപ്പോഴാണ് സരസനും മുന്‍കോപിയുമായ മറ്റൊരു കൂട്ടുകാരന്‍ വീട്ടിലെത്തിയത്. അവന്റെ പോക്കറ്റ് എന്റേതിനേക്കാള്‍ ശൂന്യമാണെന്നത് അറിയാമെങ്കിലും കാര്യം അവനോടും പറഞ്ഞു. അവന്‍ സാധാരണ എന്തെങ്കിലും 'തിരിമറി' ചെയ്യാറുണ്ട്. ഉടനെത്തന്നെ അവന്‍ അവന്റെ ഫ്രണ്ടിന്റെ നമ്പര്‍ കുത്തി.

അല്‍പം കഴിഞ്ഞപ്പോള്‍ ഇരിക്കുന്നിടത്തു ചാടിയെഴുന്നേറ്റ് അവന്‍ നാലു പച്ചത്തെറി:
'്$%*്$& അതു നിന്റെ ഓളെ എളാപ്പാടെ അമ്മായീടെ നാത്തൂനോട് ചോദിക്ക് %$%&! '
'ന്താടാ?' ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
അവന്‍ ലൗഡ് സ്പീക്കര്‍ ഓണാക്കി:
ഠിം!

ഹ ഹ ! ചിരിക്കണോ കരയണോ.
ഇവിടേം പാട്ടു തന്നെ വില്ലന്‍:
'കയ്യിലു മുന്തിരിച്ചാറുണ്ടോ ഖല്‍ബിലൊരൊപ്പനപ്പാട്ടുണ്ടോ…!!'

((((((((((((((((((((((( Facebook )))))))))))))))))))))

No comments:

Post a Comment