22.9.14

ഇകാരം!

ഇന്നലെ ഗള്‍ഫില്‍നിന്നുവന്ന ഫ്രണ്ട് സലീമിനെക്കണ്ടപ്പോള്‍ ഓര്‍മ്മവന്നതാ
(ടാഗരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. )

പതിനേഴുവര്‍ഷം മുമ്പത്തെ കാര്യമാണ്.
മനോഹരമായി കവിതയെഴുതുന്ന സലീം, മത്സരത്തിനെഴുതിയ കവിത വായിച്ച് സരസനും ഭാഷാപണ്ഡിതനുമായ അപ്പുക്കുട്ടന്‍ മാഷ് എന്തിനാണിങ്ങനെ പൊട്ടിച്ചിരിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികളായ ഞങ്ങള്‍ക്കു മനസ്സിലായില്ല.

അവന്റെ കവിത ഞങ്ങള്‍ നാലുപേരും നാലാവര്‍ത്തി വായിച്ചതാണ്. അതില്‍ നര്‍മ്മമല്ല പ്രമേയം, പ്രണയമാണല്ലോ!! പിന്നെയുമെന്തിത്ര ചിരിക്കാന്‍!
ഞങ്ങളുടെ 'പുജ്ഞം' കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍ മാഷ് സലീമിന്റെ രചനയുള്ള 'കള്ളാസ്' ബാബുവിന്റെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:
'നാലു കലാകാരന്മാരും ഒരാവര്‍ത്തി കൂട്യങ്ങ്ട് വായിക്ക്യാ! '

ബാബു വായിച്ചു.

ഞാനും വായിച്ചു.

സലീമും സ്വന്തം രചന വീണ്ടാമതും വായിച്ചു നോക്കി.

സുരേഷ് 'വേണം വേണ്ടാ' എന്ന മട്ടില്‍ വായിച്ചു തീര്‍ത്തു.

'നിന്റെ പിന്‍വിളി കേള്‍ക്കാന്‍
കാതോര്‍ത്തിരുന്നു ഞാന്‍ സഖീ...
നീയെന്ന സ്വപ്നത്തില്‍
എന്നുടെ ആത്മാവ് ചാലിച്ചിരുന്നു സഖീ...'

അപ്പുക്കുട്ടന്‍ മാഷ് പിന്നെയും ചിരി തന്നെ.
പിന്നെ, കട്ടിയുള്ള കണ്ണടയ്ക്കു മുകളിലൂടെ നാല്‍വര്‍ സംഘത്തെ നോക്കി പറഞ്ഞു:

'കണ്ണു തുറന്നു നോക്കണം. മനസ്സു കൊണ്ട് കാണണം. ഒരു ചെറിയ തെറ്റ് വലിയ അര്‍ത്ഥ വ്യത്യാസമുണ്ടാക്കും. മലയാളത്തെ നാമായിട്ടു ക്രൂശിക്കരുത്.'

'മാഷ് പറഞ്ഞുവരുന്നത്…? '
സലീം ചോദിച്ചു.

'ഡാ മണുങ്ങൂസേ, കവിതയൊക്കെ ഭേഷായിരിക്കുണൂ. പക്ഷേ....'

'പക്ഷേ?'
ഞങ്ങ നാലുപേരും മാഷെ നോക്കി.

'പിന്‍വിളി'യിലെ 'വിളി'യുടെ 'വ' യ്ക്ക് ഇകാരമില്ലെടാ കൊലാകാരന്മാരേ!!!
ആദ്യം ആ തെറ്റങ്ങ്ട് തിരുത്ത്വാ! '
ഠിം!  :D :P
(((((((((((((((((((((((((( Facebook ))))))))))))))))))))

1 comment: